ഒമാനിലെ വിദേശ തൊഴിലാളികള്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

ഒമാനിലെ വിദേശ തൊഴിലാളികള്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു





 ഒമാനില്‍ ജോലിയെടുക്കുന്ന വിദേശി തൊഴിലാളികള്‍ക്ക് നിലവിലുള്ള നിയമനുസരിച്ച്‌ ലഭിക്കേണ്ട അവകാശങ്ങളും ബാധ്യതകളും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഒമാന്‍ മനുഷ്യാവകാശ കമീഷന്‍ പുറപ്പെടുവിച്ചു. സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന വിദേശികളുടെ സുരക്ഷക്കുള്ള 2003ലെ രാജകീയ ഉത്തരവും 2011ലെ മന്ത്രിതല ഉത്തരവും പ്രകാരം തൊഴിലാളിലെ നിയോഗിക്കുേമ്ബാള്‍ ഏജന്‍സികള്‍ ഇൗ നിര്‍ദേശങ്ങള്‍ പാലിക്കണം.
ജോലിക്കുള്ള വേതനവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച്‌ തൊഴില്‍ കരാറില്‍ വ്യക്തമാക്കിയിരിക്കണം. ആഴ്ചയില്‍ ശമ്ബളത്തോടെയുള്ള അവധി നല്‍കണം. സ്ഥാപനങ്ങളില്‍ ആഴ്ചക്ക് രണ്ട് ദിവസം അല്ലെങ്കില്‍ കരാര്‍ അനുസരിച്ചുള്ള അവധിയാണ് ലഭിക്കുക. വര്‍ഷത്തില്‍ 30 ദിവസം ശമ്ബളേത്താടെയുള്ള അവധിയും നല്‍കണം.
ജീവനക്കാരുടെ പ്രബേഷന്‍ കാലാവധി മൂന്ന് മാസത്തില്‍ കൂടുതലാവാന്‍ പാടില്ല. പ്രബേഷന്‍ കലാവധിക്കാലത്ത് ഏഴ് ദിവസത്തെ നോട്ടീസ് കാലാവധിയില്‍ ജീവനക്കാരനെ പിരിച്ചുവിടാവുന്നതാണ്. കരാര്‍ കാലാവധി കഴിയുേമ്ബാഴും വാര്‍ഷിക അവധിക്കാലത്തും നാട്ടിേലക്ക് പോവാനും മടങ്ങിവരാനുമുള്ള വിമാന ടിക്കറ്റുകള്‍ തൊഴിലുടമ നല്‍കണം.
ഒമാന്‍ തൊഴില്‍ നിയമത്തിെന്‍റ 33ാം ഖണ്ഡിക പ്രകാരമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് തൊഴിലുടമയുടെ ചെലവില്‍ നല്‍കണം. തൊഴില്‍ അവസാനിപ്പിച്ച്‌ േപാവുേമ്ബാള്‍ ആദ്യത്തെ മൂന്നു വര്‍ഷക്കാലം 15 ദിവസത്തെ ശമ്ബളവും പിന്നീടുള്ള വര്‍ഷങ്ങളില്‍ ഒരു മാസത്തെ ശമ്ബളവും ആനുകൂല്യമായി നല്‍കണം.
തൊഴിലിടത്ത് മരണമോ പൂര്‍ണ അംഗവൈകല്യമോ സംഭവിച്ചാല്‍ ബന്ധപ്പെട്ട നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കണം. തൊഴില്‍ നിബന്ധനകളും തൊഴിലിടത്തിലെ വിലക്കുകളും പുനരവലോകനം ചെയ്യാന്‍ അവകാശമുണ്ടാകും.
തൊഴിലിെന്‍റ അപകടാവസ്ഥ, സുരക്ഷാ മാനദണ്ഡങ്ങള്‍, സുരക്ഷക്കായി എടുത്ത നടപടികള്‍, ആരോഗ്യത്തിന് ഹാനികരമായ ജോലിയില്‍ നിന്നുള്ള സംരക്ഷണം, യന്ത്രങ്ങളുടെ അപകടങ്ങള്‍ എന്നിവ അറിയാനും അവകാശമുണ്ടാകും. സൂര്യപ്രകാശം നേരിട്ട് അടിക്കുന്ന തുറന്ന േജാലി സ്ഥലങ്ങളില്‍ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഉച്ചക്ക് 12.30 മുതല്‍ 3.30 വരെ ജോലി ചെയ്യാതിരിക്കാനും അവകാശമുണ്ട്. കരാറില്‍ പറയാത്ത ജോലി ചെയ്യേണ്ടതില്ല.
എന്നാല്‍, അവശ്യഘട്ടത്തില്‍ താല്‍ക്കാലികമായി നിശ്ചയിച്ച ജോലിയില്‍നിന്ന് ഏറെ വ്യത്യസ്തമല്ലാത്ത ജോലികള്‍ ചെയ്യേണ്ടതാണ്. ജീവനക്കാര്‍ക്ക് കേസുകള്‍ ഉണ്ടായാല്‍ കേസ് ഫീസുകള്‍ ഒഴിവാക്കി നല്‍കും.
ദേശീയ തൊഴിലാളി യൂനിയനില്‍ അംഗമാകാനുള്ള അവകാശം, അംഗീകാരമുള്ള ഒമാനിലെ സാമൂഹിക സംഘടനകളില്‍ അംഗമാകാനുള്ള അവകാശം തുടങ്ങിയവയാണ് ഒമാനിലെ വിദേശികളായ േജാലിക്കാര്‍ക്കുള്ളതെന്ന് മനുഷ്യാവകാശ കമീഷന്‍ അറിയിച്ചു.

Post a Comment

0 Comments