അടിച്ചെടുത്തത് 35 ലക്ഷത്തിന്‍റെ സ്വര്‍ണം; മലപ്പുറത്ത് കള്ളക്കടത്തുകാരെ ആക്രമിച്ച്‌ കൊള്ളക്കാര്‍

അടിച്ചെടുത്തത് 35 ലക്ഷത്തിന്‍റെ സ്വര്‍ണം; മലപ്പുറത്ത് കള്ളക്കടത്തുകാരെ ആക്രമിച്ച്‌ കൊള്ളക്കാര്‍




മലപ്പുറം: എല്ലാം സിനിമാ സ്റ്റൈലിലായിരുന്നു. വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കള്ളക്കടത്തുകാര്‍ക്ക് നേരിടേണ്ടി വന്നത് മറ്റൊരു കൊള്ളസംഘത്തെ . ഒടുവില്‍ 35 ലക്ഷത്തോളം വിലമതിക്കുന്ന സ്വര്‍ണവുമായി കൊള്ളസംഘം കടന്നു മലപ്പുറത്ത് കൊണ്ടോട്ടി മുസ്ല്യാര്‍ അങ്ങാടിയിലാണ് സംഭവം.

ഇന്ന് പുലര്‍ച്ചയുാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ 900 ഗ്രാം സ്വര്‍ണവുമായി കോഴിക്കോട് അത്തോളി സ്വദേശി എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് പുറത്തെത്തിയ ഉടന്‍ സ്വര്‍ണം പെരിന്തല്‍മണ്ണ സ്വദേശികളായ രണ്ടുപേര്‍ക്ക് കൈമാറി. തുടര്‍ന്ന് ഇവര്‍ മറ്റൊരു കാറില്‍ പുറപ്പെട്ടു.

കൊണ്ടോട്ടി മുസ്ള്യാര്‍ അങ്ങാടിയില്‍ എത്തിയപ്പോള്‍ ഇന്നോവ കാറിലെത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. കാറിന് വിലങ്ങനെ ഇന്നോവയിട്ട സംഘം സിനിമാസ്റ്റൈലില്‍ ആക്രണം നടത്തി യാത്രക്കാരെ കാറില്‍ നിന്ന് വലിച്ചിറക്കി കാറുമായ് കടന്നു.

ഒരു കിലോമീറ്റര്‍ അകലെ കാറ് ഉപേക്ഷിച്ചുവെങ്കിലും സ്വര്‍ണം നഷ്ടമായി. തുടര്‍ന്ന് ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments