പൗരത്വ നിയമത്തില്‍ കൂടുതല്‍ കേള്‍ക്കാനില്ലെന്നു ബോളിവുഡ് താരങ്ങള്‍; തിരിച്ചടി



പൗരത്വ നിയമത്തില്‍ കൂടുതല്‍ കേള്‍ക്കാനില്ലെന്നു ബോളിവുഡ് താരങ്ങള്‍; തിരിച്ചടി

മുംബൈ: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ ബോളിവുഡ് താരങ്ങളെ കൂട്ടുപിടിച്ചു മോദി സര്‍ക്കാരിനു തിരിച്ചടി. പൗരത്വ ഭേദഗതിയെകുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, പാര്‍ട്ടി ഉപാധ്യക്ഷന്‍ ജയ് പാണ്ഡ എന്നിവര്‍ ക്ഷണിച്ച പരിപാടിയില്‍നിന്നു പ്രമുഖ താരങ്ങള്‍ വിട്ടുനിന്നു.

ക്ഷണമുണ്ടായിരുന്ന കരണ്‍ ജോഹര്‍, ഫര്‍ഹാന്‍ അക്തര്‍, കബിര്‍ ഖാന്‍, സിദ്ധാര്‍ഥ് റോയ് കപൂര്‍ എന്നിവരൊന്നും പരിപാടിയില്‍ പങ്കെടുത്തില്ല. ഞായറാഴ്ച രാത്രി മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണു പരിപാടി സംഘടിപ്പിച്ചത്. നിര്‍മാതാവ് മഹാവീര്‍ ജയ്നായിരുന്നു പരിപാടിയുടെ സംഘാടകന്‍. പ്രധാനമന്ത്രിയും ബോളിവുഡ് താരങ്ങളും ചേര്‍ന്നുള്ള വൈറലായ സെല്‍ഫിക്കു പിന്നിലും ജയ്നായിരുന്നു.

കുണാല്‍ കോഹ്ലി, പ്രസൂണ്‍ ജോഷി, അനു മാലിക്, വിപുല്‍ ഷാ, ഭൂഷണ്‍ കുമാര്‍, കൈലാഷ് ഖേര്‍, അനില്‍ ശര്‍മ, ശൈലേഷ് ലോധ, ശശി രഞ്ജന്‍, റിതേഷ് സിദ്ധ്വാനി, അഭിഷേക് കപൂര്‍, രാഹുല്‍ റാവല്‍, രണ്‍വീര്‍ ഷോരി എന്നിങ്ങനെ ചിലര്‍ മാത്രമാണ് അത്താഴവിരുന്നില്‍ പങ്കെടുത്തത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടുമായി രംഗത്തുവന്ന ബോളിവുഡ് താരങ്ങള്‍ ക്ഷണപ്പട്ടികയില്‍ ഇടംപിടിച്ചിരുന്നില്ല. അനുരാഗ് കശ്യപ്, സ്വര ഭാസ്കര്‍, റിച്ച ചദ്ദ, അനുഭവ് സിന്‍ഹ, വരുണ്‍ ഗ്രോവര്‍, വിക്രമാധിത്യ മോട്വാനി എന്നിവരാണ് ഒഴിവാക്കപ്പെട്ടവരില്‍ പ്രധാനികള്‍.

പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പൊതുയോഗങ്ങളില്‍ പങ്കെടുത്ത് നേരിട്ട് വിശദീകരണം നല്‍കിയിരുന്നു. ഇതിനു പുറമേ പൗരത്വ നിയമ അനുകൂല റാലികളും സമൂഹമാധ്യമ കാന്പയ്നുകളും സംഘടിപ്പിച്ചു. ബിജെപി അനുകൂല നിലപാടുകള്‍ പറയുന്ന പ്രമുഖരെയും പ്രചാരണത്തിനായി അണിനിരത്തി. ഇതിനു പുറമേയാണു സര്‍ക്കാര്‍ ബോളിവുഡ് താരങ്ങളെ കൂട്ടുപിടിച്ചത്.

Post a Comment

0 Comments