മാധ്യമ വാര്‍ത്തകളില്‍ കുട്ടികളുടെ സ്വകാര്യത മാനിക്കണം; ബാലാവകാശ സംരക്ഷണ കമ്മീഷന്‍


തിരുവനന്തപുരം: മാധ്യമ വാര്‍ത്തകളില്‍ കുട്ടികളുടെ അന്തസും സ്വകാര്യതയും ഹനിക്കപ്പെടുന്നില്ല എന്ന മൗലികാവകാശം സംരക്ഷിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശിച്ചു. പെട്രോള്‍ ഒഴിച്ച്‌ പതിനേഴുകാരിയെ ക്രൂരമായി തീ കൊളുത്തി കൊന്ന സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയെക്കുറിച്ച്‌ ലഭിച്ച പരാതി തീര്‍ക്കുന്നതിനിടെയാണ് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ്, അംഗം ഡോ. എം.പി. ആന്‍റണി എന്നിവരുടെ ബഞ്ച് ഇത്തരത്തില്‍ ഒരു നിര്‍ദേശം മുന്നോട്ട് വച്ചത്.

ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ എടുത്തു പറയുന്ന മാധ്യമപ്രവര്‍ത്തകരുടെ സ്വയം നിയന്ത്രണം എന്ന തത്ത്വം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് നിയമപരമായ ഇളവ് അനുവദിച്ചിട്ടില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പ്രണയം, ഒളിച്ചോട്ടം തുടങ്ങിയ വിഷയങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത് പലപ്പോഴും കുട്ടികളുടെ സ്വകാര്യതയും മനുഷ്യാവകാശങ്ങളും ധ്വംസിക്കപ്പെ ടുന്നതിനു കാരണമാകുന്നുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങളില്‍ കുട്ടികള്‍ മരിക്കുന്ന സംഭവങ്ങളെ പലരും സെന്‍സേലഷനൈസ് ചെയ്യുന്നുമുണ്ട്. സംഭവങ്ങളെ വസ്തുനിഷ്ഠമായി മാത്രം റിപ്പോര്‍ട്ട് ചെയ്യുകയാണ് ഉത്തമം.

മറിച്ചുള്ള റിപ്പോര്‍ട്ടിംഗ് 2015-ലെ ബാലനീതി നിയമത്തിലെ 16 അടിസ്ഥാനപ്രമാണങ്ങളില്‍ പ്രമാണം II, X, VI, XIV എന്നിവയുടെ ലംഘനമാണ്. പല സന്ദര്‍ഭങ്ങളിലും മാധ്യമവാര്‍ത്തകളാണ് കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ കേസെടുക്കുന്നതിനും തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ സംവിധാനങ്ങളെ സഹായിക്കുന്നത്. എന്നാല്‍ നിയമാനുസരണം കരുതലോടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. കുട്ടികളെ സംബന്ധിച്ച്‌ റിപ്പോര്‍ട്ട് ചെയ്യുന്പോള്‍ പാലിച്ചിരിക്കേണ്ട നിയമങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും സംബന്ധിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി ശില്‍പ്പശാലകളും പരിശീലനപരിപാടികളും സംഘടിപ്പിക്കണമെന്ന് കമ്മീഷന്‍ ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.