കേരളത്തില്‍ വീണ്ടും കൊറോണ; ചൈനയില്‍നിന്ന് എത്തിയ വിദ്യാര്‍ഥി ചികിത്സയില്‍



ന്യൂഡല്‍ഹി: കേരളത്തില്‍ വീണ്ടും കൊറോണ ബാധ സ്ഥിരീകരിച്ചു. ചൈനയില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. കുട്ടി ഐസൊലേഷന്‍ വാര്‍ഡിലാണെന്ന് അറിവായെങ്കിലും ഏതു ജില്ലയിലാണ് ചികിത്സയിലുള്ളതെന്നു വ്യക്തമല്ല.

പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് വൈറസ് ബാധ പോസിറ്റീവായി കണ്ടെത്തിയത്. ഇതു സംബന്ധിച്ച്‌ പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു വിവരം നല്‍കി. പിന്നാലെയാണ് കേന്ദ്ര മന്ത്രാലയം കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതു സംബന്ധിച്ച്‌ സംസ്ഥാനത്തെ ആരോഗ്യമന്ത്രിയുടെ സ്ഥിരീകരണമുണ്ടായിട്ടില്ല.

നിലവില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച്‌ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു. പെണ്‍കുട്ടി ആശുപത്രിയില്‍ ആരോഗ്യം വീണ്ടെടുത്തുവരികയാണെന്ന് മന്ത്രി പറഞ്ഞു.

പെണ്‍കുട്ടിയുടെ രണ്ടാമത്തെ പരിശോധനാ ഫലം കിട്ടിയിട്ടില്ല. ഇവരുടെ സ്രവത്തിന്‍റെ പുതിയ സാന്പിളുകള്‍ പൂനയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതുവരെ മറ്റാര്‍ക്കും രോഗബാധയില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊറോണ ബാധിച്ച്‌ സംസ്ഥാനത്ത് ആകെ 1793 പേരാണ് നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണങ്ങള്‍ കണ്ട 22 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. ശനിയാഴ്ച തൃശൂരില്‍നിന്ന് അഞ്ച് സാന്പിള്‍ പരിശോധനയ്ക്ക് അയച്ചു. ചൈനയില്‍നിന്നെത്തിയവര്‍ പൊതു ഇടങ്ങളില്‍ ഇറങ്ങരുതെന്നും മന്ത്രി അറിയിച്ചു. പോസിറ്റീവായ വിദ്യാര്‍ഥിനിയോടൊപ്പം വിമാനയാത്ര ചെയ്തവരടക്കം 58 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണ്.

Post a Comment

0 Comments