ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കി മില്‍മകാലിത്തീറ്റയ്ക്ക് വില കൂട്ടി; സബ്സിഡിയും പിന്‍വലിച്ചു



ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കി മില്‍മകാലിത്തീറ്റയ്ക്ക് വില കൂട്ടി; സബ്സിഡിയും പിന്‍വലിച്ചു


 മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ കാലിത്തീറ്റയ്ക്ക് നല്‍കി വന്നിരുന്ന സബ്സിഡി പിന്‍വലിക്കുകയും വില വര്‍ദ്ധിപ്പിക്കുകയും ചെയ്തു. വില വര്‍ദ്ധന ഒരാഴ്ച മുമ്ബ് തന്നെ പ്രാബല്യത്തില്‍ വന്നിരുന്നെങ്കിലും സബ്സിഡി പിന്‍വലിച്ചത് ഈ മാസം ഒന്നു മുതലാണ്. ഒരു വര്‍ഷം മുമ്ബ് വരെ 900 രൂപ മാത്രം വിലയുണ്ടായിരുന്ന മില്‍മ കാലിത്തീറ്റയ്ക്ക് ഘട്ടം ഘട്ടമായി വില വര്‍ദ്ധിപ്പിക്കുകയായിരുന്നു.ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതോടെയാണ് ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 100 രൂപ വീതം കഴിഞ്ഞ മാര്‍ച്ച്‌ 1 മുതല്‍ മേഖലാ യൂണിയന്‍ സബ്സിഡി നല്‍കിയത്. കര്‍ഷകര്‍ സംഘത്തില്‍ നല്‍കുന്ന 60 ലിറ്റര്‍ പാല്‍ അടിസ്ഥാനമാക്കിയാണ് ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 100 രൂപ സബ്സിഡി നല്‍കിയിരുന്നത്. ഇത് ക്ഷീര കര്‍ഷകര്‍ക്ക് ഒരു പരിധി വരെ പ്രയോജനകരമായിരുന്നു. ഈ സബ്സിഡിയാണ് പിന്‍വലിച്ചത്. ഇത് കൂടാതെയാണ് വില വര്‍ദ്ധിപ്പിച്ചതും. 50 കിലോഗ്രാം ചാക്കിന് 45 രൂപയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചത്.ഇതോടെ മില്‍മയുടെ ഗോമതി റിച്ച്‌ കാലിത്തീറ്റയുടെ വില 1240 രൂപയായിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ 25 രൂപ വര്‍ധിപ്പിച്ച്‌ 1195 രൂപയാക്കിയിരുന്നു. കേരള ഫീഡ്‌സിന്‍റെ കാലിത്തീറ്റകളായ റിച്ചിനും മിടുക്കിയ്ക്കും കഴിഞ്ഞയാഴ്ച്ച വില വര്‍ധിപ്പിച്ചിരുന്നു. റിച്ചിന് 45 രൂപ വര്‍ധിപ്പിച്ച്‌ 1265 ഉം മിടുക്കിയ്ക്ക് 1345 ഉം രൂപയായി. വേനല്‍ കടുക്കുകയും പാലുത്പാദനം കുറയുകയും ചെയ്യുന്ന സമയത്തുണ്ടായ വില വര്‍ധനവ് ക്ഷീര കര്‍ഷകര്‍ക്ക് ഇരുട്ടടിയായിട്ടുണ്ട്.മില്‍മയും കേരള ഫീഡ്സും വില കൂട്ടുമ്ബോഴൊക്കെ സ്വകാര്യ കമ്ബനികളുടെ കാലിത്തീറ്റകള്‍ക്കും വില വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.

Post a Comment

0 Comments