മാര്‍ച്ചിനകം രണ്ട് ലക്ഷം കോടി പിരിച്ചെടുക്കണം; ആദായ നികുതി വകുപ്പിനോട് കേന്ദ്രം



ന്യൂഡല്‍ഹി: 2020 മാര്‍ച്ചിനകം രണ്ട് ലക്ഷം കോടി പിരിെച്ചടുക്കണമെന്ന് ആദായ നികുതി വകുപ്പിനോട് കേന്ദ്രസര്‍ക്കാര്‍. ആദായ നികുതി കുടിശ്ശിക ഈടാക്കാനുള്ള വിവിദ് സേ വിശ്വാസ് പദ്ധതിയിലൂടെ പണം പിരിച്ചെടുക്കാനാണ് നിര്‍ദേശം. ജൂണ്‍ 2020നാണ് പദ്ധതി അവസാനിക്കുന്നത്. അതിന് മുമ്ബ് തന്നെ പരമാവധി തുക പിരിച്ചെടുക്കാനാണ് കേന്ദ്രസര്‍ക്കാറിന്‍െറ പദ്ധതിയെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ പദ്ധതി മാര്‍ച്ച്‌ ആദ്യവാരം നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന്‍െറ നേരിട്ടുള്ള മേല്‍നോട്ടത്തിലാവും പദ്ധതി നടപ്പിലാക്കുക. റവന്യു സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡേ പ്രത്യക്ഷ നികുതി വകുപ്പ് ചെയര്‍മാന്‍ പി.സി മുഡി എന്നിവരായിക്കും പദ്ധതിക്ക് നേതൃത്വം നല്‍കുക.
4,83,000 പ്രത്യക്ഷ നികുതിയുമായി ബന്ധപ്പെട്ട കേസുകള്‍ ഇപ്പോഴും പരിഹാരമില്ലാതെ തുടരുകയാണെന്നാണ് കേന്ദ്രസര്‍ക്കാറിന്‍െറ കണക്കുകളില്‍ നിന്ന് വ്യക്തമാക്കുന്നത്. ഇതില്‍ തീര്‍പ്പുണ്ടാക്കുകയാണ് വിവിദ് വിശ്വാസ് പദ്ധതിയുടെ ലക്ഷ്യം.

Post a Comment

0 Comments