തിരുവനന്തപുരം: സംസ്ഥാനത്ത്  രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന സെന്‍സസില്‍ സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . ഇന്നലെ നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം . വിഷയം രജിസ്ട്രാര്‍ ആന്‍ഡ് സെന്‍സസ് കമീഷണറെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .

'ജനസംഖ്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നല്‍കാനും കണക്കെടുപ്പിനും വിവിധ തട്ടിലുള്ള ജീവനക്കാരെ ചുമതലപ്പെടുത്തുക, ഇതുമായി ബന്ധപ്പെട്ട ജീവനക്കാരുടെ സ്ഥലം മാറ്റം നിര്‍ത്തിവെക്കുക, കണക്കെടുപ്പുമായി ബന്ധപ്പെട്ട ചോദ്യാവലികള്‍ പുനഃപ്രസിദ്ധീകരിക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്' - മുഖ്യമന്ത്രി പറഞ്ഞു .
അതേസമയം, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കല്‍ നടപടികള്‍ ഏറ്റെടുത്ത് നടത്താനോ അതുമായി സഹകരിക്കാനോ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാരെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.