നടിയെ ആക്രമിച്ച കേസ്: നിര്‍ണായക സാക്ഷിയുടെ വിസ്താരം ഇന്ന്


കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച്‌ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ നിര്‍ണായക സാക്ഷിയുടെ വിസ്താരം വെള്ളിയാഴ്ച നടക്കും. കേസിലെ 104ാം സാക്ഷിയും പള്‍സര്‍ സുനിയുടെ സുഹൃത്തുമായ അമ്ബലപ്പുഴ സ്വദേശി മനുവിനെയാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി വിസ്തരിക്കുന്നത്.

നടിയെ ആക്രമിച്ച വാഹനത്തില്‍വെച്ച്‌ പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി മനുവിനെ കാണിച്ചതായാണ് പ്രോസിക്യൂഷന്‍ പറയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനാണ് വിസ്തരിക്കുന്നത്. കണ്ട ദൃശ്യങ്ങള്‍ ഉറപ്പുവരുത്താന്‍ ദൃശ്യങ്ങള്‍ കോടതിയില്‍ സാക്ഷിയെ കാണിക്കും. വ്യാഴാഴ്ച വിസ്തരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും സമയക്കുറവ് മൂലം വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

സംഭവശേഷം അമ്ബലപ്പുഴയിലെ വീട്ടിലെത്തിയപ്പോഴാണ് മനുവിനെ പള്‍സര്‍ സുനി ദൃശ്യങ്ങള്‍ കാണിച്ചത്. മനുവിെന്‍റ ഭാര്യയെയും തമ്മനത്തുള്ള പള്‍സര്‍ സുനിയുടെ സുഹൃത്തിനെയും വ്യാഴാഴ്ച വിസ്തരിച്ചു. അഞ്ച് സാക്ഷികളെക്കൂടി വെള്ളിയാഴ്ച വിസ്തരിക്കാന്‍ സമന്‍സ് അയച്ചിട്ടുണ്ട്. ഇതിലധികവും പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളാണ്.

ജനുവരി 30ന് തുടങ്ങിയ വിചാരണയില്‍ ഇതുവരെ ആക്രമണത്തിനിരയായ നടിയെയടക്കം 12 സാക്ഷികളെ വിസ്തരിച്ചു.