ദിവസവും രണ്ടു നേരം ഗുരുവായൂരപ്പനെ തൊഴണം!  വര്‍ഷങ്ങള്‍ക്ക് മുമ്ബ്‌ ഗുരുവായൂരില്‍ താമസമാക്കിയ വയോധികരായ സഹോദരിമാര്‍ ഫ്ലാറ്റില്‍ ഉറുമ്ബരിച്ച നിലയില്‍; രക്ഷകരായി പോലീസും നഗരസഭയും


ഗുരുവായൂര്‍: ഫ്ലാറ്റില്‍ അവശനിലയില്‍ ഉറുന്പരിച്ചു കിടന്നിരുന്ന വയോധികരായ സഹോദരിമാരെ പോലീസും നഗരസഭ ആരോഗ്യവിഭാഗവും ചേര്‍ന്ന് ആശുപത്രിയിലാക്കി. ദി വസങ്ങളായി പട്ടിണി കിടന്നു വിസര്‍ജ മാലിന്യത്തില്‍ കിടക്കുകയായിരുന്ന ഇരുവര്‍ക്കും പോലീസിന്‍റെ കരുതല്‍ തുണയായി.കായംകുളം സ്വദേശികളായ രാജമ്മ(90)യും, സഹോദരി ഓമനയുമാണ് ടെന്പിള്‍ സിഐ സി. പ്രേമാനന്ദ കൃഷ്ണന്‍റെ കരുതലില്‍ ആശുപത്രിയിലെത്തിച്ചത്. ഇവര്‍ കായംകുളത്തുണ്ടായിരുന്ന സ്വത്തുക്കള്‍ വിറ്റാണ് വര്‍ഷങ്ങള്‍ക്കു മുന്‍പു ഗുരുവായൂരിലെത്തിയത്. ദിവസവും രണ്ടു നേരം ഗുരുവായൂരപ്പനെ തൊഴുന്നതിനായാണ് ഇവര്‍ ഗുരുവായൂരില്‍ താമസമാക്കിയത്. ഏതാനും ആഴ്ചകളായി ഇവര്‍ക്കു പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായി. അവശനിലയിലാതിനെ തുടര്‍ന്നു തൊട്ടടുത്തു താമസിക്കുന്നവരാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. രാജമ്മയുടെ കാലില്‍ ഉറുന്പരിച്ചു വൃണമായ നിലയിലായിരുന്നു.

പാലിയേറ്റീവ് പ്രവര്‍ത്തകര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു ടെന്പിള്‍ സിഐ സി.പ്രേമാനന്ദകൃഷ്ണന്‍റെ നേതൃത്വത്തില്‍ പോലീസ് ഫ്ളാറ്റിലെത്തി. ഏറെ അവശനിലയിലായിരുന്നു രാജമ്മ. നഗരസഭ ആരോഗ്യവിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ടെന്പിള്‍ പോലീസും ചേര്‍ന്നു മുറി മുഴുവന്‍ വൃത്തിയാക്കി ഇരുവരേയും കുളിപ്പിച്ചു ചാവക്കാട് താലൂക്ക് ആശുത്രിയിലെത്തിച്ചു. ഇരുവരും അപകട നില തരണം ചെയ്തതായി ആശുപത്രിയധികൃതര്‍ അറിയിച്ചു. അടുത്ത ദിവസത്തേക്കുള്ള ഭക്ഷണത്തിനാവശ്യമായ തുകയും പോലീസ് നല്‍കി. സി.ഐ സി. പ്രേമാനന്ദ കൃഷ്ണന്‍ ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.